Monday, March 30, 2009

വര്‍ഗീയവാദത്തെ കുറിച്ച്‌ വാചാലരാവുന്ന ബി.ജെ. പി നേതാക്കള്‍

മതേതരത്വവും ചതിക്കുഴികളും എന്ന തലക്കെട്ടില്‍ മതൃഭൂമി ദിനപത്രത്തില്‍(25/03/09) ബി.ജെ. പി നേതാവു ശ്രീധരന്‍പിള്ള എഴുതി ഒരു ലേഖനം, വര്‍ഗീയതയുമായി സന്ധിയാവുന്ന കോഗ്രസിണ്റ്റെയും സി.പി.എം ണ്റ്റെ യും നീക്കത്തില്‍ ആശങ്കപ്പെടുന്നു. ഇന്ത്യയുടെ ബഹുമത സങ്കല്‍പത്തിലും അതിണ്റ്റെ മതനിരപേക്ഷ അടിത്തറയിലും അപരിഹാരമായ മുറിവുകളേല്‍പിച്ച ബി.ജെ.പി ക്കും അതിണ്റ്റെ നേതാക്കള്‍ക്കും ഇതു പറയാന്‍ അവകാശമുണ്ടോയെന്ന്‌ നെഞ്ചത്ത്‌ കൈവെച്ച്‌ അവര്‍ ചിന്തിക്കട്ടെ.

ഹിന്ദുത്വം എല്ലവര്‍ക്കുമുള്ള വിളിപ്പേരും ജീവിതരീതിയുമാണന്നാണോ ബി.ജെ.പി ഇതപര്യന്തം പ്രായോഗികമായി തെളീച്ചത്‌ ? ലേഖനത്തിലുടനീളം ഉദ്ധരണികള്‍കൊണ്ട്‌ വാചക കസര്‍ത്തുകള്‍ നടത്തുന്ന ശ്രീധരന്‍പിള്ള, സംഘ്‌ മുഖപത്രമായ കേസരി വാരിക 1987 ജൂലൈ 27 ലക്കത്തില്‍ എഴുതിയ "വൈദേശിക മതങ്ങളും അവയെ താങ്ങി നടക്കുന്ന വൈതാളികന്‍മാരും മൂടുതാങ്ങികളുമാണു ഇന്ന്‌ ഭാരതാംബയുടെ കണ്ണിലെ കരടുകളായിത്തീര്‍ന്നിട്ടുള്ളത്‌. ആ കരടുകള്‍ നീക്കം ചെയ്യാത്തിടത്തോളം കാലം ഭാരതാംബയുടെ കണ്ണുകള്‍ കലങ്ങിത്തന്നെയിരിക്കും." എന്ന വരികള്‍ കാണാതെപോയോ. ഈ വരികള്‍ക്കനുരൂപമായിട്ടല്ലെ ബി.ജെ.പിയുടെ പലനിര്‍ണായക തീരുമാനങ്ങളും പ്രായോഗിക പരിപാടികളും നടപ്പിലാക്കപെട്ടത്‌ എന്ന്‌ ഒരു സാധാര്‍ണക്കരന്‍ ചിന്തിച്ചാല്‍ കുറ്റപ്പെടുത്താനവില്ല.

ഗന്ധിജിയുടെ കൊലപാതകത്തില്‍ തുടങ്ങി ബാബരിമസ്ജിദ്‌ ധ്വംസനവും ഗുജറാത്ത്‌ വംശഹത്യയും ഒറീസ്സ കലാപവും ഏറ്റവും ഒടുവിലായി കര്‍ണാടകത്തില്‍ നടന്ന പ്രശ്നങ്ങളും പിന്നെ വരുണ്‍ ഗാന്ധിയുടെ വിഷലിപ്തമായ പ്രസംഗമുള്‍പ്പടെ ഒട്ടുവളരെ പഴയതും പുതിയതുമായ സംഭവങ്ങള്‍ ഇതിനുള്ള തെളിവുകളല്ലതെ മറ്റെന്താണു. ബാബരി മസ്ജിദ്‌ തകര്‍ത്തതിനു ശേഷമാണു ഇന്ന്‌ നമ്മള്‍ ചര്‍ച്ച ചെയുന്ന പി.ഡി.പി യും ഐ.എന്‍.എല്ലും,എന്‍.ഡി.എഫും പോപുലര്‍ ഫ്രണ്ടുമെല്ലാം രൂപം കൊള്ളുന്നത്‌ എന്നതും ഇവിടെ സ്മരണീയമാണു. അതിനാല്‍ സംഘ്പരിവാര്‍ ചെയ്ത അതിഗൌരവമുള്ള തെറ്റുകളെ തിരുത്തുകയോ മാപ്പുപറയുകയോ ചെയ്യതെ മറ്റുള്ളവരിലെ തെറ്റ്‌ ചൂണ്ടി സ്വന്തം തെറ്റിനെ ന്യായീകരിക്കുന്ന ശ്രീ ശ്രിധന്‍പിള്ളയുടെ നിലപാട്‌ അംഗീകരിക്കാനവില്ല.

എല്‍.ഡി.എഫോ യു.ഡി.എഫോ വര്‍ഗീയ കക്ഷിയല്ലങ്കിലും വര്‍ഗീയതയെ വളര്‍ത്തുന്ന നിലപാടുകള്‍ അവര്‍ കൈകൊള്ളുമ്പോള്‍ ബി.ജെ.പി പോലുള്ള വര്‍ഗീയ പിന്‍തിരിപ്പന്‍ സംഘടനകളെയാണു തങ്ങള്‍ വളത്തുന്നത്‌ എന്നു സി.പി.എം ഉം കോണ്‍ഗ്രസും ഓര്‍ക്കുന്നതും നന്ന്‌.

1 comment:

അല്‍ഭുത കുട്ടി said...

വന്നത് മാത്യഭൂമിയിലും എഴുതിയത് ടിയാനും ആയതിനാല്‍ ഒന്നും പറയാനില്ല. ആ പറഞ്ഞതിന്റെ എസ്സന്‍സിനെ “ വേശ്യയുടെ ചാരിത്യ പ്രസംഗം എന്ന് പറയും “

ഒരു വര്‍ഗ്ഗീയവാദി
ഒപ്പ്