Monday, March 9, 2009
ടിപ്പുവും ഗാന്ധിജിയും ശബരിമല ശ്രീകോവിലും
ടിപ്പുസുല്‍ത്താണ്റ്റെ വാള്‍ ലക്ഷക്കണക്കിനു രൂപയുടെ ലേലത്തിലുടെ സ്വന്തമാക്കിയ, ശബരിമല ശ്രീകോവില്‍ സ്വര്‍ണ്ണം പൂശാന്‍ പണം വാരിയെറിഞ്ഞ അതേ മദ്യവ്യവസായി വിജയ് മല്ല്യ ഒടുവില്‍ ഗാന്ധിജിയുടെ മെതിയടിയും കണ്ണടയും ഉള്‍പ്പെടെയുള്ള അഞ്ചോളം വസ്തുക്കള്‍ മറ്റൊരു വാന്‍ ലേലത്തിലൂടെ സ്വന്തമാക്കിയിരിക്കൂന്നു.
മദ്യത്തിനെതിരെ മരണം വരെ പോരാടിയ ഗന്ധിജിയുടെയും വിശുദ്ധിയുടെ പര്യായമായി ഒട്ടുവളരെ വിശ്വാസികള്‍ക്ക് പ്രാധാന്യമുള്ള ശബരിമലയുടെയും രാജ്യസ്നേഹം മാത്രമല്ല ധാര്‍മ്മിക മൂല്യങ്ങള്‍ക്കും ശ്രദ്ധനല്‍കിയ ടിപ്പുവിണ്റ്റെയും ശേഷിപ്പുകള്‍ക്ക് ഒരു മദ്യ രാജാവിലുടെ മോചനം എന്നത് നാം ഇന്ത്യക്കാര്‍ ലജ്ജിച്ചു തലതാഴ്ത്തണം. അല്ലങ്കിലും നമ്മള്‍ തന്നെയാണു ഇതിനു ഉത്തരവാധി. ഒരു മദ്യ മുതലാളിക്ക് ഇതിനൊക്കെ നാം അവസരം കൊടുത്തിട്ട് പിന്നെ എന്തിനു അയാളെ കുറ്റപ്പെടുത്തണം. വിജയ് മല്യയേക്കാള്‍ സമ്പന്നരല്ലാത്തവര്‍ നമുക്കില്ലാതെപോയത് കൊണ്ടൊന്നുമല്ലല്ലൊ ഇത് സംഭവിക്കുന്നത്.
വസ്തവത്തില്‍ ഇതിലൂടെ വന്നു ചേരുന്ന മറ്റൊരു വലിയ ദുരന്തമാണു ഒരു മദ്യവ്യവസായിക്ക് സമൂഹത്തില്‍ കൈവരുന്ന ഇമേജും സ്വീകാര്യതയും. മറ്റേതൊരു വ്യാപാര വ്യവസായത്തെയും പൊലെ മദ്യവ്യവസായവും നല്ലതാണെന്ന ധാരണയും ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നു. ഏതായാലും ഗാന്ധിജിയെയും ശബരിമലയെയും ടിപ്പുവിനെയും മനസ്സില്‍ ഓര്‍ക്കുമ്പോള്‍ മദ്യവ്യവസായി വിജയ് മല്യയേയും നമുക്ക് ഓര്‍ക്കാം!!
Subscribe to:
Post Comments (Atom)
1 comment:
എന്താ ഈ പോസ്റ്റിന്റെ ഉദ്ദേശം എന്നു മനസ്സിലായില്ല.
നമ്മുടെ രാജ്യത്തിന്റെ നിലനില്പുതന്നെ മദ്യത്തിന്റെ വരുമാനത്തിലാണ്. അപ്പോൾ ഉത്തരവാദി??
ശബരിമല ശ്രീകോവിൽ സ്വർണ്ണം പൂശുന്ന അത്ര എളുപ്പമല്ല, ടിപ്പുവിന്റെ പ്രവർത്തികളെ ധാർമ്മികമൂല്യ സ്വർണ്ണം പൂശൽ.
Post a Comment